patrick modiano

1945 ജൂലൈ 30ന് ഫ്രാന്‍സില്‍ ജനിച്ചു. നാസി അധിനിവേശക്കാലത്തെ തിക്താനുഭവങ്ങള്‍ ഏറ്റു വാങ്ങിയ ഒരു ജൂതകുടുംബമാണ് പാട്രിക് മോദിയാനോയുടേത്. ഭീകരമായ ഒരു കാലഘട്ടത്തിന്റെ അധിനിവേശങ്ങളുടെയും ജീവിതസമസ്യകളുടെയും അനുഭവങ്ങളുടെയും രചനകളാണ് അദ്ദേഹത്തിന്റേത്. 2014ല്‍ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം നേടി. ഓസ്ട്രിയന്‍ സ്റ്റേറ്റ് പ്രൈസ് ഫോര്‍ യൂറോപ്യന്‍ ലിറ്ററേച്ചര്‍, പ്രീ മോണ്ടിയല്‍ സിനോ ദെല്‍ ദൂക, പ്രീ ഗോണ്‍കോര്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭ്യമായിട്ടുണ്ട്.
Dora Bruder - Charithrathil Illathavar
ചരിത്രത്തിൽ ഇല്ലാത്തവർ ഒരു അന്വേഷണാത്മകറിപ്പോർട്ടിന്റെ ഭാഷാശൈലിയിൽ എഴുതപ്പെട്ടത്. കോൺവെന്റ് മഠത്തിൽ നിന്ന് കാണാതെപോയ ഡോറാ ബ്രൂഡർ എന്ന ബാലികയെ ചുറ്റിപ്പറ്റിയുള്ള വിചാരങ്ങൾ. പാരീസ് തെരിവുകൾ, നാസി യുധകാലഘട്ടം എന്നിവ ഈ കൃതിയുടെ പരമാത്മാവുമായി പരിലസിക്കുന്നു വിവ : പ്രഭ ആർ ചാറ്റർജി..
Ee Chuttuvattathu Ninakku Vazhi Thettaathirikkan
വെയിൽക്കിറുകൾ പാരീസിന്റെ തെരുവുകൾക്ക് അന്തമായ സൗന്ദര്യം പകരുമ്പോഴും നിസ്സഹായമായ ഏതോ വിധേയത്വംപോലെ ഉള്ളിലമർന്നുപോയ ഒരു കുഞ്ഞിന്റെ കരച്ചിൽ."ഈ ചുറ്റുപാടിൽ നിനക്ക് വഴി തെറ്റാതിരിക്കാൻ" എന്ന ആനിയുടെ സന്ദേശം മാത്രം അയാൾ മറക്കാതെ സൂക്ഷിക്കുന്നു .സംഭ്രമാത്മകവും സ്തോഭജനകവുമായ ജീവിതത്തിന്റെ അവസാനിക്കാത്ത ഊടുവഴികൾ. എപ്പോഴോ അയാൾക്ക് വഴി തെറ്റിപ്പോയിരിക്ക..
Nakshathrakkavala
നാസി ആധിപത്യത്തിന്റെ നിറവില്‍ പാരീസ് നഗരത്തെ കേന്ദ്രീകൃതമാക്കിയാണ് നക്ഷത്രക്കവല എന്ന നോവല്‍ രചിച്ചിരിക്കുന്നത്. സ്വന്തം ചിന്തകളും അനുഭവങ്ങളും ജീവിതവുമെല്ലാം ഒരു ദുഃസ്വപ്നം പോലെ ഒരു വ്യക്തിക്ക് അനുഭവപ്പെടുന്നു. തന്റെ ജന്മരഹസ്യം ഒരു പ്രഹേളികപോലെ അയാളെ നൊമ്പരപ്പെടുത്തുന്നു. ഒരു ജൂതനായി ജീവിക്കുക എന്നതിന്റെ ദുരൂഹമായ പൊരുള്‍ തേടി അയാള്‍ അലയുന്നു. നക്ഷത്..
Urakkachadavulla Ormakal
Book by Patric Modiano ഒരു കൊലപാതകത്തിന്‍റെ ചുരുള്‍ തേടുകയാണ് ആഖ്യാതാവ്. ജീവിതയാത്രയില്‍ തന്‍റെയൊപ്പം സഞ്ചരിച്ച അനേകം സ്ത്രീകളുടെ കഥകള്‍ കടന്നുവരുന്നു. സ്റ്റേഷന്‍ ബുളേവാഡിലെ കഫേ. മോഷ് റോഡിലെ ഹോട്ടല്‍. ബുളേവാഡിലെ കഫേയില്‍ പ്രഭാതസന്ദര്‍ശക ജനവീവ് ഡലാം, സുഹൃത്ത് മന്ത്രവാദിനി മെഡിലന്‍ പെറോ, സംഭ്രമജനകമായ ലൂഡോ എഫിന്‍റെ കൊലപാതകം. ഒട്ടേറെ കഥാപാത്രങ്ങള്‍ പ..
Vazhiyora kafeyile Penkutty
നഷ്ടയൗവ്വനങ്ങളുടെ പാരീസ് കഫേകള്‍ നിറഞ്ഞ ബൊഹീലിയന്‍ കാലഘട്ടത്തെ ആസ്പദമാക്കി ജീവിതത്തിന്റെ ഹൃദയതാളങ്ങള്‍ കോര്‍ത്തിണക്കിയ അതീവസുന്ദരമായ ഒരു സാഹിത്യസൃഷ്ടി പിറവിയെടുക്കുന്നു. വഴിയോരക്കഫേയിലെ പെണ്‍ക്കുട്ടിക്ക് നിദാനമായ പാരീസിന്റെ ആകാശം എത്രയോ മാറിമറിഞ്ഞു. അറുപതുകളിലെ യുവാക്കളൊക്കെ പടുവൃദ്ധന്മാരായി മാറി. എന്നാലും ഓര്‍മ്മകള്‍ക്കും മരണമില്ലല്ലോ. പ്രണയത്തിന്..