Dubai Puzha Combo
- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Motivational Novel
- New Book
- Novelettes
- Offers
- Other Publication
- Sports
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Book Description
DUBAIPPUZHA,
Book by Krishnadas
ദുബായ്പ്പുഴ നല്ല കൃതിയല്ല, മഹത്തായ കൃതിയാണ്. എന്റെ വായനയിൽ അപൂർവ്വമായി മാത്രം കടന്നുവരുന്ന ഉത്തമകൃതികളിൽ ഒന്ന്. സാന്റ് മിഷായേലിന്റെ വിഖ്യാതമായ ആത്മകഥാഖ്യാനത്തെയാണ് ഇതെന്നെ ഓർമ്മപ്പിച്ചത്.
ടി. പത്മനാഭൻ
ഒരു പ്രവാസിയുടെ ജീവിതാനുഭവങ്ങളുടെ സത്യസന്ധവും ഓജസ്സാർന്നതുമായ വിവരണമാണ് ദുബായ്പ്പുഴ. ഈ ചിത്രീകരണത്തിലുടനീളം ഒരു കഥാകൃത്തിന്റെയോ നോവലിസ്റ്റിന്റെയോ കരസ്പർശം തങ്ങിനിൽക്കുന്നു. ഒരു കലാസൃഷ്ടിയുടെ ഏകതാനതയും അഴകും ഈ കൃതി കൈവരിച്ചിരിക്കുന്നു എന്നതുമാത്രമല്ല സൂക്ഷ്മനിരീഷണാശാലിയായ ഒരു കഥപറച്ചിലുകാരനെയും നാമിവിടെ കണ്ടുമുട്ടുന്നു. നിത്യ സാക്ഷിയായ ദുബായിപ്പുഴയുടെ തീരത്തിരുന്നുകൊണ്ട് ചരിത്രവും കാലവും അറബ് നാടുകളെ എങ്ങനെ മാറ്റിമറിച്ചു എന്ന് ഭയവിസ്മയങ്ങളോടെ അയവിറക്കുന്ന ഒരു സഞ്ചാരിയുടെ ദിനാന്ത്യാ കുറിപ്പുകൾ കൂടിയാണ് ദുബായ്പ്പുഴ. ഈ പുസ്തകവുമായുള്ള പരിചയം എന്നെ സംബന്ധിച്ചിടത്തോളം ആത്മാവിനെ വിമലീകരിക്കുന്ന ഒരനുഭവമായിരുന്നു.
ഡോ .വി. രാജകൃഷ്ണൻ
KADALIRAMBANGAL,
"വരണ്ടുണങ്ങിയ പുഴയുടെ തീരങ്ങളിലൂടെ പച്ചപ്പനന്തത്തകളുടെ ചിലയ്ക്കലുകളും കാതോർത്ത് ഞാൻ നടന്നു. കടന്നുപോയ ഒരു കാലത്തിന്റെ ഘനഗംഭീരമായ കാറ്റ് അവിടെ വീശിയടിച്ചുകൊണ്ടിരുന്നു. എന്റെ കുടുംബത്തിലെ പഴമക്കാർതാമസിച്ചത് അവിടെയായിരുന്നു. അവർ ഒരു വൃദ്ധ സമൂഹമായി മാറിക്കഴിഞ്ഞിരുന്നു. തിമിരം വന്നു കാഴ്ച നഷ്ടപ്പെട്ടവർ, ശയ്യാവലംബിയായവർ, കൂനിക്കൂനി നടക്കുന്നവർ, വാർദ്ധക്യത്തിന്റെ വിഷാദം തേടുന്നവർ, മക്കളുപേക്ഷിച്ചവർ. അവർ പഴയ മച്ചുകളിലാണ് ഉറങ്ങിയിരുന്നത്. അവർക്കെല്ലാം പ്രതാപകാലങ്ങളുണ്ടായിരുന്നു. ഓടിൽ തീർത്ത സ്വർണ്ണനിറമുള്ള തുപ്പൽകോളാന്പികൾക്കരികിൽനിന്ന് ഞാൻ അവരുടെ പഴയ കഥകൾ കേട്ടു. അവർ കരഞ്ഞു; ചിരിച്ചു. പഴയൊരു കാലത്തിന്റെ തിരുശേഷിപ്പുകളിലൂടെ ഞാൻ അലഞ്ഞു. '
IRUTTIL URANGATHIRIKKUNNU,
അവബോധത്തിൻറെ അഗാധതലങ്ങളിൽ ഒരു വെളിപാടുപോലെ ചില നിമിഷതീർത്ഥങ്ങൾ. അവ പ്രകൃതിയായും ജീവിതമായും വായനയായും നിങ്ങളുടെ മുന്നിലെത്തുന്നു; നിറവായി,മഴയായി,സാന്ത്വനമായി പതിക്കുന്നു. ഒരു ആത്മാന്വേഷകൻ ഉറങ്ങാതെയിരിക്കുന്നു